Gulf

ഷെൻഗൻ മാതൃകയിൽ ജി സി സി വിസിറ്റ് വിസ

Advertisement

ആറ് ഗൾഫ് രാജ്യങ്ങളാകെ സന്ദർശിക്കാൻ ഇനി ഒരൊറ്റ വിസ മതി – അതിന്റെ പേരാണ് ഗൾഫ് ഗ്രാൻഡ് ടൂർസ്. യു എ ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അടങ്ങിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്ക് എല്ലാം കൂടിയാണ് ആണ് ഇനി ഒരു ഏകീകൃത വിസ വരുന്നത്. യൂറോപ്പിലെ എല്ലാ രാജ്യങ്ങൾക്കുമായി പൊതുവായുള്ള ഏകീകൃത വിസയായ ഷെൻഗൻ വിസയ്ക്ക് സമാനമായ രീതിയാണ് ഇതിലും.

ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും സൗകര്യമുള്ളതാണ്. യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി കഴിഞ്ഞദിവസം അറേബ്യൻ ട്രാവൽ മാർ കെറ്റിൽ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും കൂടിയാണ് പുതിയവിസ ലക്ഷ്യം വെയ്ക്കുന്നത്.

ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനും മേഖലയെ പ്രാദേശിക, രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനും പുതിയ ടൂറിസ്റ്റ് വീസ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയും സൗദി ടൂറിസം അതോറിറ്റി സിഇഒയും ഒമാനിലെ പൈതൃക ടൂറിസം മന്ത്രാലയത്തിലെ ടൂറിസം അണ്ടർസെക്രട്ടറി ഫഹദ് ഹമീദാദ്ദീനും തമ്മിൽ ഇതുസംബന്ധമായി ചർച്ച നടത്തി.

CLICK TO SEE DETAILS

ഒരു വർഷം മുൻപ് ഒക്ടോബറിലാണ് ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി). ഈ മേഖലയിലെ സാമ്പത്തിക വളർച്ചയെ കൂടുതൽ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ യൂറോപ്യൻ യൂണിയന്റെ ഷെൻഗൻ വീസയ്ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയത്.

2023 ഡിസംബറിൽ ഒമാൻ പൈതൃക, ടൂറിസം മന്ത്രി ജിസിസി ടൂറിസം മന്ത്രിയോട് അഭിപ്രായം തേടിയിരുന്നു. തുടർന്ന് ഈ വർഷം ഏപ്രിലിൽ യുഎഇ യുടെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസ്റ്റ് വീസ ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി.

രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ ഒരു പ്രധാന ഉപകരണമാണെന്ന് അൽ മർറി പറഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് ഏറെ ഗുണകരമാകുന്നതാണ് ഗൾഫ് ഗ്രാൻഡ് ടൂർസ് എന്ന പുതിയ വിസ.

Advertisement

Related Articles

Back to top button
close